Friday, July 29, 2011

കാലം

കാലമെന്‍ കോലം കെടുത്തുന്നുവോ
അതോ 
കാലമെന്‍ കോലം തെളിക്കുന്നുവോ 
കീറിയ വസ്ത്രമെന്‍ ദേഹം മറയ്ക്കവേ
ഓര്‍ക്കാതെ ഓര്‍ത്തുപോയതാണിതൊക്കെയും. 

വിധിയെ പഴിക്കാതെ 
വിധിയെ ശപിക്കാതെ 
വിധിയുടെ നേരെ മിഴിയമ്പ് എയ്യാതെ 
കാലത്തിനൊപ്പം ഒഴുകുകയാണ് ഞാന്‍ 
കീറിപറിഞ്ഞൊരു  വസ്ത്രവുമായ്.

ഒരു വിത്തില്‍ മുളയ്ക്കുന്ന ജീവനും 
ഗര്‍ഭപാത്രത്തില്‍ കുരുക്കുന്ന ജീവനും 
കാലത്തിനൊപ്പം വളരുന്നു, പടരുന്നു 
കാലത്തിനൊപ്പം മരണം വരിക്കുന്നു.

കോലം കെടുത്തുന്ന കാലമേ നീ-
എന്നെ, കാറ്റില്‍ പറത്തുന്ന ഒരു 
കൊച്ചു പട്ടമായ്‌
ചരടില്‍ കൊരുത്തത്‌ എന്തിനാണെന്ന് ഞാന്‍ 
നിന്നോടൊരിക്കലും ചോദിക്കയില്ല.

എന്റെയീ  ദു:ഖത്തിന്‍ 
അന്ത്യം കുറിക്കുവാന്‍ 
എന്റെയീ ജന്മത്തിന്‍ 
സാഭല്യം ഏകുവാന്‍
കാലത്തിന്‍ നൌക
ഒഴുകുന്നു  ശാന്തമായ്.